വടകര: റെയില്‍വേ സ്റ്റേഷനില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാലുദിവസമായി. ആവശ്യത്തിലേറെ വെള്ളം റെയില്‍വേ കുളത്തില്‍ കിടക്കുമ്പോഴാണ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. വെള്ളം ഇല്ലാതായതോടെ തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ പൈപ്പുകള്‍ക്ക് മുന്നില്‍ ഓടിയത്തെുന്നവര്‍ നിരാശരാവുകയാണ്. നിലവില്‍ റെയില്‍വേ സ്റ്റേഷന്‍െറ സമീപത്തായുള്ള രണ്ട് കിണറുകളില്‍നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ഈ രണ്ട് കിണറും വറ്റി. വെള്ളം പമ്പ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അധികൃതര്‍ പറയുന്നു. ഇതേസമയം സമൃദ്ധമായി കിടക്കുന്ന റെയില്‍വേ കുളം ഡീസല്‍ എന്‍ജിന്‍ വരുന്നതിനുമുമ്പ് മലബാര്‍ മേഖലയിലെ തീവണ്ടികളില്‍ കുടിവെള്ളത്തിനായാണ് ഉപയോഗിച്ചിരുന്നത്. ആരും തിരിഞ്ഞുനോക്കാനില്ലാതായതോടെയാണിത് മലിനമായത്. പുതിയ സാഹചര്യത്തില്‍ കുളം ശുദ്ധീകരിച്ച് കുടിവെള്ള സ്രോതസ്സായി മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. റെയില്‍വേയും വടകര നഗരസഭയും സംയുക്ത സംരംഭമെന്ന നിലയില്‍ ഇത് ശുദ്ധീകരിക്കുകയും ചുറ്റുമുളള സ്ഥലം നഗരസഭ പാര്‍ക്കായി സംരക്ഷിക്കാനുമുള്ള നടപടി സ്വീകരിച്ചാല്‍ കുളം ശുദ്ധീകരിക്കാന്‍ റെയില്‍വേ യൂസേഴ്സ് ഫോറം ഒരുക്കമാണെന്ന് സെക്രട്ടറി മണലില്‍ മോഹനന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.