കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ബസ് യാത്രക്കാരായ ചാത്തമംഗലം സുമ (40), കുന്ദമംഗലം സ്വദേശികളായ ഹിമ (28), ജമീല (31), നരിക്കുനി അബൂബക്കര്‍ (44), മുണ്ടിക്കല്‍ത്താഴം ക്രിസ്റ്റിന്‍ (49), വെളൂര്‍ മിഥുന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസ്സാരപരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നുവന്ന ബസ് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിറയെ ആളുകളുള്ള ബസ് മറിഞ്ഞത് പരിഭ്രാന്തിപരത്തി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. പച്ച സിഗ്നല്‍ കണ്ട് അമിതവേഗത്തില്‍വന്ന ബസ് സിഗ്നല്‍ മാറിയപ്പോള്‍ പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലപ്പഴക്കംചെന്ന ടയറും അപകടത്തിനിടയാക്കി. അമിതവേഗത ഒഴിവാക്കാന്‍ തൊണ്ടയാട് ഇറക്കത്തില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.