നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് നഗരസഭ ദേശീയപാതയോരം മാർക്കറ്റ് ജങ്ഷനിൽ നിർമിച്ച ജൈവോദ്യാനം മത്സ്യമാർക്കറ്റായി മാറി. ദേശീയപാതയോരത്ത് വർഷങ്ങളായി നിലനിന്നിരുന്ന മത്സ്യമാർക്കറ്റ് പാതയുടെ കിഴക്കുഭാഗത്തേക്ക് താൽക്കാലിക ഷെഡിലേക്ക് മാറ്റി. ജൈവോദ്യാന പരിസരത്ത് ടെൻറ് കെട്ടിയാണ് മീൻ മാർക്കറ്റായി തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നത്. ഇരുപതോളം സ്ത്രീകൾ മത്സ്യവിൽപന നടത്തുന്നുണ്ട്. മത്സ്യമാർക്കറ്റ് താൽക്കാലികമായി നഗരസഭ നിർമിച്ച ഷെഡിലേക്ക് മാറ്റിയെങ്കിലും വിൽപന നടത്തുന്ന സ്ത്രീകൾക്ക് പ്രാഥമികസൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഇത് മത്സ്യവിൽപന സ്ത്രീകളിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സമീപത്ത് പ്ലാസ്റ്റിക് ഷെഡ് നിർമിച്ചെങ്കിലും പ്രാവർത്തികമാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ആധുനിക മത്സ്യമാർക്കറ്റിനായി സ്ഥലം ലീസിനെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.