വെള്ളരിക്കുണ്ട്: മാലോം ഗവ. ആശുപത്രിക്ക് വേണ്ടി നിർമിച്ച കെട്ടിടം രണ്ടുവർഷമായിട്ടും തുറന്നുപ്രവർത്തിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം മുടക്കിയാണ് കെട്ടിടം പണിതത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും തുറന്നു പ്രവർത്തിച്ചിട്ടില്ല. നിലവിൽ കെട്ടിടം കാടുപിടിച്ച് നശിക്കുന്ന നിലയിലേക്ക് എത്തി. 10 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇതിലുണ്ട്. പണി മുഴുവൻ പൂർത്തീകരിച്ച് രണ്ടുവർഷമായിട്ടും ഇതുവരെയും െവെദ്യുതീകരിച്ചിട്ടില്ല. തകർന്ന് വീഴാറായ പഴയ ഒരു കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ ആദിവാസികളുടെയും പാവപ്പെട്ട ജനങ്ങളുടെയും ഏക ആശ്രയമാണ് ഈ ആശുപത്രി. ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.