നീലേശ്വരം: തൈക്കാട് പുറം അഴിത്തലയിൽ തീരദേശ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് നിർമിച്ച പൊലീസ് ബോട്ടുജെട്ടിയുടെ തൂൺ തകർന്നനിലയിൽ. തകർന്ന തൂൺ പ്ലാസ്റ്റിക് ചാക്കുകൾ പൊതിഞ്ഞ് കെട്ടിയിട്ട നിലയിലാണ്. ഉദ്ഘാടനത്തിനുമുമ്പ് തൂൺ തകർന്നനിലയിൽ കണ്ടത് പൊലീസിനെ അറിയിച്ചുവെങ്കിലും ഗൗനിച്ചില്ലെന്ന ആക്ഷേപമുണ്ട്. ജില്ലയിലെ ആദ്യത്തെ പൊലീസ് ബോട്ടുജെട്ടിയാണിത്. നിർമാണത്തിലെ അപാകതയാണെന്നാണ് നാട്ടുകാർ പറയുന്നത്. 53 ലക്ഷം രൂപ ചെലവഴിച്ച് ഹാർബർ എൻജിനീയറിങ് വിഭാഗമാണ് നിർമാണം പൂർത്തിയാക്കിയത്. ബോട്ടുജെട്ടിക്ക് 17 മീറ്റർ നീളമുണ്ട്. പൊലീസിെൻറ നിരീക്ഷണ ബോട്ടുകൾക്ക് പുറേമ തൈക്കടപ്പുറം, മടക്കര മത്സ്യബന്ധന തുറമുഖങ്ങളിലെ ബോട്ടുകൾക്കും അടിയന്തര സാഹചര്യങ്ങളിലും അപകടസമയങ്ങളിലും ഉപയോഗിക്കുന്നതിനാണ് ബോട്ടുജെട്ടി നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.