കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡ്രൈവിങ് ലൈസന്‍സിന് ശ്രമിച്ചയാള്‍ക്ക് ആറു വര്‍ഷം തടവ്. അജാനൂര്‍ മാണിക്കോത്തെ പാലക്കി ഹൗസില്‍ എം. നജീബിനെയാണ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ഹെവി ലൈസന്‍സ് എടുക്കുന്നതിന് 2011 നവംബര്‍ 11ന് കാസര്‍കോട് ആര്‍.ടി.ഒ ഓഫിസിലാണ് എസ്.എസ്.എല്‍.സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഒരു വകുപ്പില്‍ ഒരുവര്‍ഷം തടവും 25,000 രൂപ പിഴയും പിഴ അടച്ചിട്ടില്ളെങ്കില്‍ മൂന്നു മാസം അധികതടവും മറ്റൊരു വകുപ്പില്‍ നാലുവര്‍ഷം തടവും 50,000 പിഴയും പിഴ അടച്ചില്ളെങ്കില്‍ ആറുമാസം അധികതടവും മറ്റൊരു വകുപ്പിലായി ഒരുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ളെങ്കില്‍ മൂന്നു മാസം കൂടുതല്‍ തടവനുഭവിക്കണം. ലക്ഷം രൂപ പിഴ അടച്ചില്ളെങ്കില്‍ ഒരുവര്‍ഷം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി ഡി.ഡി പി.കെ. പ്രഭാകരനാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.