(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ചതിന് വിദ്യാർഥിയെ സ്റ്റീൽവള കൊണ്ട് അടിച്ച് അധ്യാപിക
കാഞ്ഞങ്ങാട്: ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ച അഞ്ചാംക്ലാസ് വിദ്യാർഥിയെ അധ്യാപിക സ്റ്റീൽ വളകൊണ്ട് അടിച്ചതായി പരാതി. സംഭവത്തിൽ അധ്യാപികക്കെതിരെ രക്ഷിതാക്കൾ ജില്ല പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും പരാതി നൽകി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം.
മലയാളം പിരീയഡിൽ അധ്യാപിക ക്ലാസിൽ ഇല്ലാത്ത സമയം വിദ്യാർഥി മലയാളത്തിൽ സംസാരിച്ചതായി പറഞ്ഞ് 30 തവണ അടിച്ചതായാണ് പരാതി. കാലിനും കൈക്കും നീരുവെച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അധ്യാപികയെയും പ്രധാനാധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
എന്നാൽ, കേസ് ഉൾപ്പെടെ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. തുടർന്നാണ് പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും കല്ലൂരാവി സ്വദേശിയായ പിതാവ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.