കാസര്‍കോട്: എ.ബി.വി.പി സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുത്ത ഗവ. കോളജ് എം.എസ്.എഫ് നേതാവ് വിവാദത്തില്‍. രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുത്ത് എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്‍റ് ഷാലുദ്ദീന്‍ നിലവിളക്കില്‍ തിരിതെളിക്കാനൊരുങ്ങുന്നതായുള്ള ചിത്രം വാട്സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. എന്നാല്‍, കോളജിന്‍െറ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇതര പരിപാടികളില്‍ പങ്കെടുക്കുന്നത് സാധാരണമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു. എല്ലാ വര്‍ഷവും ഇത്തരം പരിപാടികളില്‍ അന്യോന്യം സഹകരിക്കാറുണ്ടെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ഉസാമ പള്ളങ്കോട് പറഞ്ഞു. സൗഹാര്‍ദ പ്രതിനിധികളായാണ് പങ്കെടുക്കുന്നത്. നിലവിളക്കില്‍ തെളിക്കാനുള്ള തിരി ഒരാളില്‍നിന്ന് വാങ്ങി അടുത്തയാള്‍ക്ക് കൈമാറുകയാണ് ഷാലുദ്ദീന്‍ ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ അറിവോ സമ്മതമോ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിട്ടില്ളെന്നും ഉസാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.