ശിശുഭവന്‍ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: ശിശുഭവന്‍ അന്തേവാസിയായ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ‘പോക്സോ’ നിയമപ്രകാരം ജില്ലയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. സ്ഥാപനത്തിലെ ജീവനക്കാരനും മധ്യപ്രദേശ് കോട്ട കുട്ടിഗെ സ്വദേശിയുമായ അജിത്കുമാറി (23)നെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്. 2015 ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അധികൃതര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. വെള്ളരിക്കുണ്ട് സി.ഐയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എട്ടു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നാണ് ശിശുമന്ദിരത്തിലാക്കിയത്. കേസില്‍ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മേലത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.