ദയാനന്ദന്‍ വധം: മരുമകന്‍ അറസ്റ്റില്‍

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡ് പി.എസ് കോളനിയിലെ ദയാനന്ദനെ (49) കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദയാനന്ദന്‍െറ സഹോദരിയുടെ മകന്‍ രഞ്ജിത്താണ് (19) അറസ്റ്റിലായത്. മദ്യലഹരിയിലാണ് കൊല നടത്തിയതെന്ന് പ്രതി രഞ്ജിത്ത് പൊലീസിനോട് പറഞ്ഞു. നാലുദിവസം മുമ്പ് രാത്രി 11.30 മണിയോടെ ദയാനന്ദന്‍ പറമ്പില്‍ മൂത്രം ഒഴിക്കുമ്പോള്‍ പിറകിലൂടെയത്തെി കഴുത്തില്‍ കയറിട്ടുമുറുക്കി കൊല നടത്തുകയായിരുന്നു. മൃതദേഹം തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കുഴിയില്‍ തള്ളുകയും വാഴയിലയും മറ്റുമിട്ട് മൂടുകയുമായിരുന്നു. നാലുദിവസത്തിന് ശേഷം മാലിന്യക്കുഴിയില്‍ നിന്നും കാല്‍ പുറത്തുകണ്ട വഴിയാത്രക്കാരന്‍ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെയാണ് ദയാനന്ദന്‍േറതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെല്‍ഡിങ് ജോലിക്കാരനായ രഞ്ജിത്ത് നേരത്തെ കടമുറിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. തനിച്ചാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായും പറയുന്നു. സി.ഐ എം.പി. ആസാദ്, എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ നൗഫല്‍, എ.എസ്.ഐ ചന്ദ്രമോഹനന്‍, സി.പി.ഒ മധുസൂദനന്‍ എന്നിവരാണ് കേസന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.