പരസ്യഭീഷണിയുമായി ബി.ജെ.പി ജില്ല പ്രസിഡൻറ്

രക്തം നൽകാൻപോയ വാഹനം തല്ലിത്തകർത്തു കണ്ണൂർ: കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് രക്തം നൽകാൻ പോവുകയായിരുന്ന സന്നദ്ധ സംഘടനയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തു. കണ്ണൂർ താളിക്കാവിലെ ബി.ജെ.പി ഒാഫിസിന് മുന്നിലൂടെ പോവുകയായിരുന്ന പടന്നപ്പാലത്തെ തണൽവീടിെൻറ ജീപ്പാണ് തടഞ്ഞ് ഗ്ലാസുകൾ തകർത്തത്. വ്യാഴാഴ്ച രാവിലെ 9.45ഒാടെയായിരുന്നു സംഭവം. താേക്കാൽ ഉൗരിക്കൊണ്ടുപോയതോടെ വാഹനം പെരുവഴിയിലായി. തുടർന്ന് പൊലീസെത്തിയെങ്കിലും തങ്ങളുടെ കൈവശം താക്കോലില്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി പ്രവർത്തകർ. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് വാഹനത്തിലുള്ളവരോട് തട്ടിക്കയറി. ''നിങ്ങളുടെ പിന്നിൽ എത്ര വലിയ വമ്പനായാലും സാരമില്ല, അതിെനക്കാളും വലിയ ആൾക്കാർ ഞങ്ങൾക്കൊപ്പമുണ്ട്. വലിയ യജമാനന്മാരെ നിങ്ങൾ കണ്ടിട്ടില്ലെന്നും അധികം സംസാരിക്കേണ്ടെന്നും'' സത്യപ്രകാശ് ഭീഷണിപ്പെടുത്തി. പിന്നീട് രംഗം വഷളാകുമെന്ന് കണ്ടതോടെ 10.15ന് താക്കോൽ തിരിച്ചുനൽകുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.