കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ ഉപയോഗിച്ച് സിനിമ തിയറ്ററിലെ ശുചിമുറിയിൽ പെൺകുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പടന്നക്കാട് കരുവളത്തെ ഷമീറിനെയാണ് (28) ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ഷമീറിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച കാഞ്ഞങ്ങാട്ടെ തിയറ്ററിൽ സിനിമ കാണാനെത്തിയ പെൺകുട്ടി ഇടവേള സമയത്ത് ശുചിമുറിയിലേക്ക് കയറിയപ്പോൾ പുരുഷന്മാരുടെ ശുചിമുറിയിൽനിന്ന് യുവാവ് ചുമരിന് മുകളിലെ വിടവിലൂടെ മൊബൈൽ കാമറയിൽ ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.