രാഷ്​ട്രപിതാവി​െൻറ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 70ാം രക്തസാക്ഷിത്വദിനം നാടെങ്ങും ആചരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഒാഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഗാന്ധി ഛായാചിത്രത്തിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. എ.ഡി. മുസ്തഫ, മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ, വി.വി. പുരുഷോത്തമൻ, അമൃത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗാന്ധി സ​െൻറിനറി സൊസൈറ്റിയുടെ മഹാത്മ മന്ദിരത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. സൊസൈറ്റി പ്രസിഡൻറ് ടി.എൻ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സർസയ്യിദ് കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി. നാരായണൻ നമ്പ്യാർ, പ്രഫ. എം. മുഹമ്മദ്, ആർ. പ്രഭാകരൻ, എന്നിവർ സംസാരിച്ചു. എൻ.സി.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതിയും പുഴക്കൽ വാസുദേവൻ ചരമ ദിനാചരണവും നടത്തി. ജില്ല പ്രസിഡൻറ് വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹമീദ് ഇരിണാവ് അധ്യക്ഷത വഹിച്ചു. കെ.എ. ഗംഗാധരൻ, കെ.കെ. രാജൻ, സി.എച്ച്. പ്രഭാകരൻ, കെ.എം. രാജീവൻ, കെ. സുരേഷ്, സന്ധ്യ സുകുമാരൻ, സി.വി. നരേന്ദ്രൻ, പി.പി. സൂപ്പി, പി.കെ. നാരായണൻ, വി. രാമകൃഷ്ണൻ, സൽജിത്ത് എന്നിവർ സംസാരിച്ചു. ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കെ. ഗംഗാധരൻ, കിഴക്കയിൽ കൃഷ്ണൻ, കെ.പി. പത്മനാഭൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ഏച്ചൂർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ചന്ദ്രൻ കാനച്ചേരി അധ്യക്ഷത വഹിച്ചു. കെ. രജീഷ്, കെ. സുലേഖൻ, സ്മിതൻ മുരളി എന്നിവർ സംസാരിച്ചു. കാനച്ചേരിയിൽ നടന്ന പുഷ്പാർച്ചനക്ക് കെ. ദാമോദരൻ, എം.കെ. റഫീഖ്, കെ. ബാലൻ, സി. ലത്തീഫ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് മമ്പറം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മമ്പറം പി. മാധവൻ, കെ. ദാസൻ, ബി. മോഹനൻ, പി.വി. ലീല ടീച്ചർ, പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് എം. പ്രകാശൻ, സി.വി. പുരുഷു, വനജ, സുരേഷ്, രാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.