മംഗളൂരു: ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സർക്കാർ ഏജൻസി കെ.ആർ.ഐ.ഡി.എൽ ദേശസാൽകൃത ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയ 55 കോടി രൂപ ഏജൻസിയുടെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഐ.ഒ.സി ബാങ്ക് ശാഖ മാേനജർ മധുസൂദനൻ, ബല്ലാൾബാഗ് റീജനൽ ബാങ്ക് ചീഫ് മാേനജർ എ. സെന്തിൽകുമാർ എന്നിവർക്കെതിരെ സൂറത്കൽ പൊലീസ് കേസെടുത്തു. സർക്കാർ ഏജൻസി കഴിഞ്ഞ ആഗസ്റ്റ് 24ന് 20 കോടി, ആഗസ്റ്റ് 30ന് 35 കോടിയും നിക്ഷേപിച്ചിരുന്നു. 5.75 ശതമാനം പലിശ നിശ്ചയിച്ച് രേഖ കൈമാറ്റങ്ങൾ നടത്തി. എന്നാൽ, ആരോപണവിധേയരായ ബാങ്ക് ഉദ്യോഗസ്ഥർ ചേർന്ന് കെ.ആർ.ഐ.ഡി.എൽ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി തുക അതിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി. ഏജൻസി അധികൃതരുടെ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.