തലശ്ശേരി: എൻജിനീയറിങ് വിഭാഗത്തിെൻറ നിരുത്തരവാദ സമീപനത്തെ തുടർന്ന് വാർഡിൽ വികസനപ്രവർത്തനങ്ങൾ നടത്താനാകുന്നില്ലെന്നാരോപിച്ച് ഭരണകക്ഷി അംഗം നഗരസഭയിൽ കുത്തിയിരിപ്പ് സമരം നടത്തി. സി.പി.എം കൗൺസിൽ പാർട്ടി നേതാവ് വാഴയിൽ വാസുവാണ് തലശ്ശേരി നഗരസഭ എൻജിനീയറിങ് വിഭാഗം ഒാഫിസിൽ വെള്ളിയാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയത്. ഇന്ന് ചെയർമാെൻറ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. എൻജിനീയറിങ് വിഭാഗത്തിെൻറ കെടുകാര്യസ്ഥതയും ധിക്കാരവും കാരണം വാർഡുകളിൽ വികസനപ്രവർത്തനങ്ങൾ നടത്താനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം വാർഡുകളിൽ നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾ കരാറുകാർക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. ഇതുകാരണം കരാറുകാർ പുതിയ പ്രവൃത്തി ഏറ്റെടുക്കാൻ തയാറാകുന്നില്ല. പ്രശ്നത്തിൽ ചെയർമാൻ ഇടപെട്ടിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാറിെൻറ കീഴിലായിരുന്നു എൻജിനീയറിങ് വിഭാഗം. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ഇൗ വിഭാഗത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലാക്കിയത്. ഇതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് എൻജിനീയറിങ് വിഭാഗം വികസനപ്രവർത്തനങ്ങൾക്ക് എതിര് നിൽക്കുന്നതെന്ന ആക്ഷേപവും അംഗങ്ങൾക്കുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.