കണ്ണൂർ: യാത്രാക്ലേശംകൊണ്ട് പൊറുതിമുട്ടുന്ന ഉത്തരകേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന കണ്ണൂർ-ബൈന്തൂർ പാസഞ്ചർ സർവിസ് നിർത്തലാക്കരുതെന്ന് നോർത്ത് മലബാർ ചേംബർ ഒാഫ് േകാമേഴ്സ് നിർവാഹകസമിതി റെയിൽേവ മന്ത്രി സുരേഷ് പ്രഭുവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉത്തരമലബാറിൽനിന്ന് മംഗളൂരുവിലെ വിവിധ കോളജുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിേലക്കുള്ള ഭക്തരും മംഗളൂരുവിൽ ചികിത്സക്കായി പോകുന്ന രോഗികളും ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് ബൈന്തൂർ പാസഞ്ചർ. അറ്റകുറ്റപ്പണിയുടെ പേരിൽ താൽക്കാലികമായി സർവിസ് നിർത്തിെവച്ച തീരുമാനം ട്രെയിൻ സർവിസ് പൂർണമായി റദ്ദാക്കുന്നനിലയിലേക്ക് പോകരുതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.വി. ദീപക്, വൈസ് പ്രസിഡൻറ് മാത്യു സാമുവൽ, സച്ചിൻ സൂര്യകാന്ത്, പി. ഷാഹിൻ, എ.കെ. റഫീഖ്, വിഷ്ണു ഖണ്ഡേവാൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.