കേളകം: കൊട്ടിയൂർ പാൽചുരത്ത് വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. കൊട്ടിയൂർ പാൽചുരം പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച അക്രമത്തിനിരയായ വയലുങ്കൽ ജെയിംസിെൻറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ഒരു സംഘമാളുകൾ വീടിനുനേരെ അക്രമം നടത്തിയത്. അക്രമത്തിൽ വീടിെൻറ ചില്ലുകളും ജനലുകളും തകർന്നു. അക്രമം നടക്കുമ്പോൾ ജെയിംസിെൻറ ഭാര്യ മോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് കേളകം പൊലീസ് അേന്വഷണം ആരംഭിച്ചു. പള്ളി നിർമാണത്തിലെ കണക്കുകളിൽ ക്രമക്കേടുകളും അപാകതകളും ഉള്ളതായി ചൂണ്ടിക്കാട്ടി കൊട്ടിയൂർ പാൽചുരം സ്വദേശിയായ വയലുങ്കൽ ജെയിംസ് മാനന്തവാടി രൂപത ബിഷപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ വെച്ച് ജെയിംസ് അക്രമത്തിനിരയാവുകയും പരിക്കേറ്റ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അക്രമത്തിനെതിരെ കേളകം പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ഭീഷണി നിലനിൽക്കെയാണ് ജെയിംസിെൻറ വീടിനുനേരെ വീണ്ടും അക്രമമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.