ചെറുവത്തൂര്‍: മൂന്ന് ചുരുളന്‍ വള്ളങ്ങള്‍കൂടി കുതിക്കാന്‍ ഒരുങ്ങുന്നു. അച്ചാംതുരുത്തി പാലിച്ചോന്‍ അമ്പലം, വയല്‍ക്കര മയിച്ച, ഡി.വൈ.എഫ്.ഐ ബീച്ചാരക്കടവ് എന്നിവര്‍ക്കുവേണ്ടിയാണ് ഓരി ചെമ്പെൻറമാടില് പ്രത്യേകം നിര്‍മിച്ച വള്ളപ്പുരയില്‍ പുതിയ ചുരുളന്‍ വള്ളങ്ങള്‍ ഒരുങ്ങുന്നത്. ആഞ്ഞിലിമരത്തിലാണ് നിർമിക്കുന്നത്. മൂന്ന് വള്ളങ്ങളുടെയും ആദ്യഘട്ട പണികള്‍ പൂര്‍ത്തിയായി. ഇരുവശങ്ങളിലും പാണ്ടിവെച്ച് മണിക്കാലുകള്‍ വീശി രണ്ട് ഭാഗത്ത് തട്ട് നിര്‍മിക്കുന്ന ജോലിയാണ് വള്ളം നിര്‍മാണത്തില്‍ ആദ്യം ചെയ്യുക. അഞ്ച് കോല് നീളത്തില്‍ ഒറ്റത്തടിയില്‍ കൊത്തിയെടുത്ത നാന്ത് ഇരുഭാഗത്തും ഘടിപ്പിക്കും. പടിയും വില്ലും മണിക്കാലുംവെച്ച് ഇരുഭാഗത്തും ചുരുളും കയറ്റിയാല്‍ തലയെടുപ്പുള്ള ചുരുളൻവള്ളം നീണ്ടുനിവര്‍ന്ന് കിടക്കും. പിന്നീട് ഇതിെൻറ മിനുക്കുപണി കൂടി പൂര്‍ത്തിയാകുന്നതോടെ മാത്രമേ വള്ളം നീറ്റിലിറക്കുകയുള്ളൂ. 25 കോല് നീളത്തിലും 36 ഇഞ്ച് വീതിയിലും 16 ഇഞ്ച് ഉയരത്തിലുമാണ് ഇത് നിര്‍മിക്കുന്നത്. ഒരു ചുരുളന്‍ വള്ളം നിര്‍മിക്കാന്‍ മൂന്നുമാസമാണ് ആവശ്യം. ഏറെ വൈദഗ്ധ്യത്തോടെയാണ് ചുരുളന്‍ വള്ളങ്ങളുടെ നിര്‍മാണം നടത്തുക. ചെറിയ പിഴവ് വള്ളത്തിെൻറ വേഗതയെ ബാധിക്കും. അഞ്ച് ചുരുളന്‍ വള്ളങ്ങള്‍ ഇതിനോടകംതന്നെ ഈ വള്ളപ്പുരയില്നിന്ന് പണിതീര്‍ത്ത് കഴിഞ്ഞിട്ടുണ്ട്. കുപ്പം മംഗലശ്ശേരി ടീമിനായി ചുരുളന്‍ നിര്‍മിച്ചതും ഈ വള്ളപ്പുരയില്നിന്നാണ്. ഓരിയിലെ കെ. ഗിരീശൻ, മാവിലാ കടപ്പുറത്തെ പി.കെ. പവിത്രന് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. ആറ് ലക്ഷത്തോളം രൂപയാണ് ഒരു ചുരുളന്‍ വള്ളം നിര്‍മിക്കാനുള്ള ചെലവ്. ജനങ്ങളില്‍നിന്നും മറ്റും സ്വരൂപിച്ചാണ് പല ടീമുകളും വള്ളം നിര്‍മിക്കുന്നത്. വലിയ തുക െചലവഴിച്ചാണ് പല ടീമുകളും വള്ളം നിര്‍മിക്കുന്നത്. എന്നാൽ, ചുരുക്കം മത്സരങ്ങള്‍ മാത്രം നടക്കുന്ന ജില്ലയില്‍ മത്സരം വിജയിച്ചാല്‍ കിട്ടുന്ന തുക വളരെ കുറവാണെന്നും മത്സരത്തിെൻറ മുന്നോടിയായുള്ള പരിശീലന െചലവ് മാത്രമേ ഇതുകൊണ്ട് നിര്വഹിക്കാനാവുന്നുള്ളൂ എന്നുമാണ് ടീമുകള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.