കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒാേട്ടാ സർവിസ് നടത്തുന്നതിനുള്ള കെ.സി നമ്പർ ഒാേട്ടാസംഘടനകളുടെ തുറന്നപോരിന് കാരണമാകുന്നു. ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് എസ്.എ.ടി.യു, െഎ.എൻ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, പാർക്കിങ് അല്ല, സി.പി.എം അനുകൂലസംഘടനയായ ഒാേട്ടാ ലേബർ യൂനിയന് (സി.െഎ.ടി.യു) കൂടുതൽ കെ.സി നമ്പറുകൾ അനുവദിച്ചുവെന്നതാണ് എസ്.എ.ടി.യു ഉൾെപ്പടെയുള്ള സംഘടനകളെ പ്രതിഷേധത്തിലാക്കിയതെന്നാണ് തൊഴിലാളികൾ പറയുന്നത്. എസ്.എ.ടി.യു, െഎ.എൻ.ടി.യു.സി എന്നിവർ നടത്തുന്ന സമരം സത്യവിരുദ്ധമാണെന്നും സമരത്തെ എതിർക്കുമെന്നും പറഞ്ഞ് കോൺഗ്രസ് അനുകൂലസംഘടനയായ ഒാേട്ടാ തൊഴിലാളി സംരക്ഷണസമിതി രംഗെത്തത്തിയിട്ടുണ്ട്. കണ്ണൂർ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് നഗരത്തിൽ സർവിസ് നടത്തുന്നതിന് കെ.എം.സി നമ്പർ ആയിരുന്നു നൽകിയിരുന്നത്. മൂവായിരത്തിനടുത്ത് കെ.എം.സി നമ്പറുകളായിരുന്നു ആകെ നൽകിയിരുന്നത്. ഇതിൽ അധികവും എസ്.എ.ടി.യു പ്രവർത്തകരായിരുന്നു. പുതിയതായി അഞ്ചു പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് കോർപറേഷൻ രൂപവത്കരിച്ചപ്പോൾ, ഇവയിലെ തൊഴിലാളികൾക്കുകൂടി കെ.സി നമ്പർ നൽകിയപ്പോൾ എസ്.എ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളുടെ മേധാവിത്വം ഇല്ലാതായെന്നാണ് ഒാേട്ടാ സ്റ്റാൻഡുകളിലെ വർത്തമാനം. ഒാേട്ടാ ലേബർ യൂനിയന് കണക്കില്ലാതെ കെ.സി നമ്പറുകൾ നൽകിയെന്ന് എസ്.എ.ടി.യുക്കാർ ആരോപിക്കുന്നുമുണ്ട്. എന്നാൽ, തൊഴിൽമേഖലയിൽ സംഘർഷമുണ്ടാക്കുന്നതിനാണ് ഇൗ പ്രചാരണമെന്നും വാഹനകച്ചവടക്കാർക്കും സ്വന്തക്കാർക്കും കെ.എം.സി നമ്പർ ഉണ്ടാക്കിനൽകിയവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ഒാേട്ടാ ലേബർ യൂനിയൻ നേതാക്കൾ പറയുന്നു. തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയ പല സംഭവങ്ങളുണ്ടായപ്പോഴും സമരത്തിന് ഇറങ്ങാത്തവർ പാർക്കിങ്ങിന് സ്ഥലമില്ലെന്നുപറഞ്ഞ് സമരത്തിന് ഇറങ്ങുന്നത് നിലനിൽപില്ലാതായി എന്ന് മനസ്സിലാക്കിയാണെന്നും ഒാേട്ടാ ലേബർ യൂനിയൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.