ഇരിട്ടി: മലയോരമേഖലയിൽ ഡെങ്കിപ്പനി, പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 18 പേരാണ്. ഏപ്രിലിൽ ഡെങ്കിപ്പനി ബാധിച്ച് എത്തിയവർ 34ഉം മേയിൽ 101 പേരുമായിരുന്നു. ജൂൺ ഒന്നു മുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ 18 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിട്ടുള്ളത്. ചികിത്സക്കെത്തിയവരിൽ കൂടുതലും അയ്യങ്കുന്ന്, പായം പഞ്ചായത്തുകളിൽെപട്ടവരാണ്. അങ്ങാടിക്കടവ്, പായം, വള്ളിത്തോട്, രണ്ടാംകടവ്, കരിക്കോട്ടക്കരി, ആറളം, എടപ്പുഴ, കിളിയന്തറ, കച്ചേരിക്കടവ് എന്നിവിടങ്ങളിൽനിന്നാണ് പനിബാധിതർ എത്തുന്നത്. കാലവർഷം ആരംഭിച്ചതോടെ പകർച്ചപ്പനി ബാധിച്ച് എത്തുന്നവരുടെ എണ്ണവും കൂടി. ദിവസവും 500 േപരെങ്കിലും ഒ.പിയിൽ എത്തുന്നുണ്ട്. നിലവിൽ 10 ഡോക്ടർമാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഏഴുപേർ മാത്രമാണുള്ളത്. പനിബാധിതരുടെ എണ്ണം വർധിക്കുന്നഘട്ടത്തിൽ ഡോക്ടർമാരുടെ കുറവ് പരിശോധനക്ക് തടസ്സമാകും. ഒപ്പം കാഷ്വാലിറ്റി പ്രവർത്തനത്തെയും ബാധിക്കാൻ ഇടവരും. ആവശ്യത്തിന് മരുന്നുകളും മറ്റു സൗകര്യങ്ങളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.