കണ്ണൂർ: പുതുക്കിയ റേഷൻ കാർഡ് വിതരണം പൂർത്തിയാകുന്നതിന് മാസങ്ങളെടുക്കും. ജില്ലയിലെ നാല് താലൂക്കുകളിൽ മൂന്നിടങ്ങിൽ മാത്രമാണ് വിതരണത്തിന് കാർഡുകൾ എത്തിയത്. അതാകെട്ട നാമമാത്രവും. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ െചറിയ തോതിൽ വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇരിട്ടി താലൂക്കിൽ കാർഡിെൻറ അച്ചടിപോലും തുടങ്ങിയിട്ടില്ല. കാർഡുകൾ വിതരണം ചെയ്തു തുടങ്ങിയെന്ന് കരുതി ഉപഭോക്താക്കളിൽ പലരും റേഷൻ കടകളിലെത്തി തിരിച്ചുപോവുകയാണ്. പ്രതീക്ഷിച്ച വേഗത്തിൽ കാർഡുകൾ അച്ചടിച്ച് ലഭിക്കാത്തതാണ് വിതരണത്തിന് പ്രതിസന്ധിയുണ്ടാക്കുന്നത്. നേരത്തേ നിശ്ചയിച്ച പ്രകാരം കാർഡുകൾ എത്തുകയാണെങ്കിൽ 35 ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാകുമെന്നാണ് ജില്ല സെപ്ലെ അധികൃതർ പറയുന്നത്. എന്നാൽ, നിലവിൽ കാർഡുകൾ ലഭിക്കുന്ന തോത് കണക്കാക്കുേമ്പാൾ വിതരണം പൂർത്തിയാകാൻ വളരെ വൈകുമെന്ന് ഇൗ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ സൂചിപ്പിക്കുന്നു. കാർഡുകൾ അച്ചടിക്കുന്നത് തമിഴ്നാട്ടിലെ പ്രസുകളിലാണ്. പുറം കവർ ഒഴികെയുള്ള ഭാഗങ്ങളാണ് ഇവിടെ പ്രിൻറ് ചെയ്യുന്നത്. പുറം കവറും കാർഡിൽ പതിക്കേണ്ട ഒപ്പും പ്രിൻറ് ചെയ്യുന്നതും കാർഡ് ലാമിനേറ്റ് ചെയ്യുന്നതും സി.ഡിറ്റാണ്. തമിഴ്നാട്ടിൽനിന്ന് പ്രിൻറ് ചെയ്ത് എത്തിക്കുന്ന കാർഡുകൾ നടപടിക്രമങ്ങൾ കഴിഞ്ഞ് സി.ഡിറ്റ് അധികൃതരുടെ കൈകളിൽ എത്തുേമ്പാഴേക്കും താമസിക്കുന്നുണ്ട്. ലാമിനേഷനുൾപ്പെടെയുള്ളവ നടക്കുേമ്പാൾ കൂടുതൽ സമയമെടുക്കുന്നു. ഒാരോ താലൂക്കിലെയും റേഷൻ കടകൾ കണക്കാക്കിയുള്ള കാർഡുകളാണ് ഇപ്പോൾ സപ്ലൈ ഒാഫിസുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.