ചെങ്ങന്നൂര്‍: മാന്നാറില്‍ വീട് കുത്തിത്തുറന്ന് സ്വർണവും പണവും പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കും മോഷ്ടിച്ചു. കുരട്ടിക്കാട് കീര്‍ത്തനയില്‍ അനില്‍കുമാറിെൻറ വീട്ടിൽ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ഒരുപവന് സ്വർണവും 8000 രൂപയും ഹോണ്ട ആക്ടീവ സ്കൂട്ടറുമാണ് നഷ്ടപ്പെട്ടത്. അനിലിെൻറ ഭാര്യ ഉഷകുമാരിയുടെ ചികിത്സക്ക് കുടുംബം രണ്ടുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മാതാവ് സരസ്വതിയമ്മ സംഭവദിവസം സമീപെത്ത മറ്റൊരു മകെൻറ വീട്ടിൽ പോയി. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. മാന്നാര്‍ എസ്.ഐ കെ. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുറിക്കുള്ളില്‍ മുളകുപൊടിയും പൗഡറും വിതറിയ നിലയിലായിരുന്നു. ആലപ്പുഴയില്‍നിന്ന് എത്തിയ ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിെൻറ മതില്‍വരെ പോയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ല. പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതികളുേടതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ടെന്നും അവ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.