ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം

ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. ചെന്നിത്തല പാടശേഖരത്തിൽ കതിരായ നെൽച്ചെടികൾ നിലംപൊത്തി. നിരവധി സ്ഥലങ്ങളിൽ തണൽമരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. കരകൃഷികൾ വ്യാപകമായി നശിച്ചു. ഇടിമിന്നലിൽ നിരവധി വീടുകളിലെ ടി.വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് േകടുപാട് സംഭവിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും നാശനഷ്ടമുണ്ടായത്. ചെന്നിത്തല രണ്ടാം ബ്ലോക്കിലാണ് വ്യാപകമായ തോതിൽ മഴ നാശം വിതച്ചത്. തണൽ മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളിലേക്ക് വീണുണ്ടായ നാശനഷ്ടത്തെ തുടർന്ന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ പല പ്രദേശങ്ങളും ഇരുട്ടിലായിരുന്നു. ഉച്ചയോടെ മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഹരിപ്പാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപക നാശനഷ് ടം. വീടുകൾക്കും കൃഷികൾക്കും നാശനഷ്ടമുണ്ടായി. ആറാട്ടുപുഴ കള്ളിക്കാട് കൊടുവാക്കാട്ടിൽ ശ്രീകുമാറിെൻറ വീടിന് മുകളിലേക്ക് സമീപത്തുനിന്ന മഹാഗണി മറിഞ്ഞുവീണ് മേൽക്കൂര തകർന്നു. ഭിത്തിക്കും പൊട്ടലേറ്റു. കള്ളിക്കാട് സുബിനാലയത്തിൽ മനോജിെൻറ കൃഷിയിടത്തിൽ നിന്ന തെങ്ങ് വീണ് പച്ചക്കറി കൃഷി ഉൾെപ്പടെ നശിച്ചു. ശക്തമായ ഇടിയിലും മിന്നലിലും ചേപ്പാട് വെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം അമ്പലച്ചിറ ചന്ദ്രൻപിള്ളയുടെ വീട്ടിലെ ഉപകരണങ്ങൾ കത്തിനശിച്ചു. വീടിെൻറ ഭിത്തിക്കും പൊട്ടലുണ്ട്. വീട്ടിലെ രണ്ട് തെങ്ങുകൾക്കും ഇടിമിന്നലേറ്റു. ഏഴ് ഫാൻ, ട്യൂബ് സെറ്റ്, സ്റ്റബിലൈസർ എന്നിവയും കത്തിനശിച്ചു. ചിങ്ങോലി കൊച്ചാലുംമൂട്ടിൽ ഓമന ബി. പിള്ളയുടെ വീടിന് മുകളിലേക്ക് മരം വീണ് ജലസംഭരണിക്കും ശൗചാലയത്തിനും നാശനഷ്ടം സംഭവിച്ചു. വീടിന് മുകളിൽ വെച്ചിരുന്ന ജലസംഭരണി പൊട്ടിത്തകർന്നു. മുതുകുളത്ത് പല ഭാഗത്തും മരച്ചില്ലകൾ വൈദ്യുതി ലൈനുകളിലേക്ക് വീണ് വൈദ്യുതിബന്ധം തകരാറിലായി. പല ഭാഗങ്ങളിലും വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.