കോതമംഗലം: നേര്യമംഗലത്തെ ജില്ല കൃഷിത്തോട്ടത്തിൽ തൊഴിൽ ലഭിക്കാതെ തൊഴിലാളികൾ നട്ടംതിരിയുന്നു. എന്നാൽ, തൈകളും വിത്തും മുളപൊട്ടിയും സംരക്ഷണമില്ലാതെയും നശിക്കുകയാണ്. മുന്നൂറിലേറെ ദിവസവേതന തൊഴിലാളികൾ പണിയെടുക്കുന്ന കൃഷിഫാമിൽ നടപ്പാക്കിയ തൊഴിൽ പരിഷ്കാരം തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഒരുക്കിയതെന്നാണ് ആക്ഷേപം. റൊട്ടേഷൻ അനുസരിച്ച് തൊഴിൽ വീതിച്ചുനൽകാൻ അധികാരികൾക്ക് കഴിയാത്തതാണ് തൊഴിൽ നഷ്ടത്തിന് ഇടയാക്കുന്നത്. 200 ഏക്കർ വരുന്ന കൃഷിത്തോട്ടത്തെ പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കൃത്യമായി തൊഴിൽ ലഭിക്കാത്തതിനാൽ തൊഴിലാളി കുടുംബങ്ങൾ ബുദ്ധിമുട്ടിലാണ്. കൃത്യമായി മേൽനോട്ടം ഇല്ലാത്തതിനാൽ ഫലവൃക്ഷ ത്തൈകളുടെയും മറ്റും ഉൽപാദനം നിലച്ചു. ഇതിനിെട, കിേലാ കണക്കിന് മഞ്ഞൾ വിത്താണ് മുളച്ച് കെട്ടിക്കിടക്കുന്നത്. മുമ്പ് മാവ്, തെങ്ങിൻ തൈ, പ്ലാവ്, കൊക്കോ ഉൾെപ്പടെയുള്ളവയുടെ തൈകൾ ഉൽപാദിപ്പിച്ച് ജൂൺ മുതൽ വിൽപന നടത്തിയിരുന്നു. എന്നാൽ, ഇത്തവണ അതും മുടങ്ങി. ഇതിനിെട, ഫാമിെൻറ ചുറ്റുമതിൽ തകർന്നിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് കൃഷിമന്ത്രി സ്ഥലം സന്ദർശിച്ച് വേണ്ടനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഒരുപ്രയോജനവും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.