അരൂര്‍: പള്ളിത്തോട് ചാപ്പക്കടവില്‍ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. നൂറുകണക്കിന് വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചാപ്പക്കടവില്‍ എല്ലാ വര്‍ഷവും കടല്‍ ക്ഷോഭത്തില്‍ ഏക്കറുകണക്കിന് കരഭാഗമാണ് കടലെടുക്കുന്നത്. ഇതുമൂലം വള്ളങ്ങള്‍ കടലിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തീരം സംരക്ഷിക്കാന്‍ ആറുവര്‍ഷം മുമ്പ് ഇറിഗേഷന്‍ വകുപ്പ് 36 ലക്ഷം രൂപ മുടക്കി വടക്കും തെക്കുമായി 50 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇരുഭാഗത്തും 35-15 മീറ്റര്‍ നീളത്തിലുള്ള പുലിമുട്ടാണ് നിര്‍മിച്ചത്. നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ പുലിമുട്ട് തകര്‍ന്ന അവസ്ഥയിലാണ്. കരഭാഗം കടലെടുക്കുന്നതുമൂലം മത്സ്യബന്ധന വള്ളങ്ങള്‍ കയറ്റാന്‍ സ്ഥലമില്ലാതായി. കാലവര്‍ഷത്തില്‍ ശക്തമായ തിരമാലകള്‍ അടിച്ചുകയറുന്നതിനാല്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഏതു കാലാവസ്ഥയിലും മത്സ്യബന്ധനത്തിന് പോകാന്‍ പറ്റുന്നവിധം ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിര്‍മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. പുലിമുട്ടിന്‍െറ നിര്‍മാണവും പുനരാരംഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.