വൈപ്പിന്‍: നായരമ്പലം നെടുങ്ങാട് കൊല്ളേരിത്തറ ദേവി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിയും ഭാര്യയും സഹോദരനുമടക്കം മൂന്നംഗ സംഘത്തെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് കുന്നത്ത് അഴകത്ത് ലതീഷ് (25), ഭാര്യ നായരമ്പലം വെളിയത്താംപറമ്പില്‍ നികത്തിത്തറ നീതു (25) ലതീഷിന്‍െറ സഹോദരന്‍ അനീഷ് (22) എന്നിവരാണ് ശനിയാഴ്ച കൊല്ലത്തുനിന്ന് അറസ്റ്റിലായത്. സെപ്റ്റംബര്‍ ഒന്നിനാണ് മോഷണം നടന്നത്. ക്ഷേത്ര പൂജാരിയായിരുന്ന ലതീഷ് ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നര പവന്‍െറ മാലയുമായാണ് കടന്നത്. പൂജാരി എത്താത്തതിനെ തുടര്‍ന്ന് ഭാരവാഹികള്‍ ക്ഷേത്രം തുറന്ന് നോക്കിയപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ലതീഷ് കൊല്ലം പാരിപ്പിള്ളി പോളിച്ചിറ ശിവപാര്‍വതി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. മോഷണത്തിന് സഹായിച്ചതിനാണ് ഭാര്യയും സഹോദരനും പിടിയിലായത്. തൊണ്ടിമുതലായ തിരുവാഭരണം ഞാറക്കലിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. ഞാറക്കല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഞാറക്കല്‍ സി.ഐ സി.ആര്‍. രാജുവിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ ആര്‍. രഗീഷ് കുമാര്‍, എ.എസ്.ഐ ഇന്ദുചൂഡന്‍, സി.പി.ഒമാരായ ഗിരീഷ്, ജോബി, വനിതാകോണ്‍സ്റ്റബ്ള്‍മാരായ സലോമി, ലിബിഷ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.