ആലപ്പുഴ: അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. മുല്ലാത്ത് വാര്‍ഡ് കടവത്ത്ശേരി ജമാല്‍ (42), വെള്ളക്കിണര്‍ കൈക്കാരന്‍പറമ്പ് ബേബി (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 10 നാണ് സംഭവം. ജില്ലാ പൊലീസ് മേധാവി എ.അക്ബറിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആലപ്പുഴ നാര്‍ക്കോട്ടിക്സ് സെല്‍ ഡിവൈ.എസ്.പി മോഹനന്‍, സൗത് സി.ഐ കെ.എന്‍. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വലിയ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില വസ്തുക്കള്‍. ആലപ്പുഴ പുലയന്‍വഴി ഇര്‍ശാദ് പള്ളിക്കു സമീപം താമസിക്കുന്ന സിയാദിന് മറിച്ചുവില്‍ക്കാനാണ് ഇവ എത്തിച്ചതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളെയും സ്കൂള്‍ കുട്ടികളെയുമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വില്‍പനക്കായി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.