ചേകാടിയിൽ അവശേഷിക്കുന്ന പുല്ലുമേഞ്ഞ വീടുകൾ
പുൽപള്ളി: വയനാട്ടിൽ ഒരു കാലത്ത് പുല്ല് മേഞ്ഞ വീടുകൾ ധാരാളമുണ്ടായിരുന്നു. കാലം മാറിയതോടെ വൈക്കോൽ വീടുകൾ കാണാക്കാഴ്ചയായി മാറി. ഏറ്റവും കൂടുതൽ പുല്ല് മേഞ്ഞ വീടുകൾ ഉണ്ടായിരുന്ന ചേകാടിയിൽ അവശേഷിക്കുന്നത് ഇനി രണ്ട് വീടുകൾ മാത്രമാണ്. ചൂടുകാലത്ത് തണുപ്പ് നിലനിർത്താനും ഈ വീടുകൾ സഹായിക്കുന്നു. പുൽപ്പള്ളി ചേകാടിയിൽ 500 വർഷം വരെ പഴക്കമുള്ള വീടുകളുണ്ട്. വൈക്കോൽ വീടുകൾ സംരക്ഷിക്കാൻ ചെലവേറെയാണ്.
ഓരോ വർഷവും മേയാൻ നല്ലൊരു തുക കണ്ടെത്തണം. ഇത്തരത്തിൽ ചെലവുകൾ വർധിച്ചതോടെയാണ് പലരും ഇത്തരം വീടുകളിൽ നിന്ന് മാറിയത്. ചേകാടി ബാബുവിന്റെ വീട് 40 വർഷം മുമ്പാണ് നിർമിച്ചത്. ഈ വീട് ഓരോ വർഷവും മേഞ്ഞ് സംരക്ഷിക്കുകയാണ് ഇവർ. പൂർണ സംരക്ഷണം ലഭിക്കണമെങ്കിൽ വർഷത്തിൽ രണ്ട് തവണ മേയണമെന്നും ഇവർ പറഞ്ഞു. പുല്ല് മേഞ്ഞ വീടുകൾ അപൂർവ കാഴ്ചയായതോടെ ഈ വീട് കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.