തൃശൂർ: കുന്നത്തങ്ങാടിയിൽ അമിതവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. നാലാ ംകല്ല് പള്ളിപ്പാട്ട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണെൻറ മകൻ
അജിത്ത്കുമാറാണ് (40) മരിച്ചത്. മകൾ അശ്വതി(16)യെ പരി ക്കുകളോടെ ഒളരി മദർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാഞ്ഞാണി ഭാഗത്തേക്ക് പോയിരുന്ന അജിത് കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡിന് എതിർ വശത്തെ മൺപാത്രക്കടയിലും, പാർക്ക് ചെയ്ത ബൈക്കിലും ഇടിച്ച ശേഷം തിരികെ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇടിയുടെ ആഘാതത്തിൽ അശ്വതി തെറിച്ചു വീണു. അജിത്ത് കുമാറിനെ കാറിനടിയിൽ നിന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ അജിത് കുമാർ ചൊവ്വാഴ്ച വൈകീട്ട് മരിച്ചു. അരണാട്ടുകര ചാലിശ്ശേരി ഫ്രാൻസിസിന്റേതാണ് കാർ.
സൗദിയിൽ ജോലി ചെയ്തിരുന്ന അജിത് കുമാർ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മകളുമൊത്ത് മുളയത്തെ ഭാര്യ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കുവാൻ പോകുന്നിടെയാണ് അപകടം.
ഭാര്യ: പ്രീതി 'അമ്മ: കനകവല്ലി.മക്കൾ: പരിക്കേറ്റ അശ്വതിയും അശ്വജിത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.