തൃശൂർ: സംസ്ഥാനത്തിന് ജലവിതരണത്തിലൂടെ നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപ. ജല അതോറിറ്റി പ്രതിദിനം വിതരണം ചെയ്യുന്ന 3000 ദശലക്ഷം ലിറ്റർ ജലത്തിൽ 40-45 ശതമാനവും വരുമാനരഹിതമാണെന്നാണ് ഔദ്യോഗിക കണ്ടെത്തൽ. കാലഹരണപ്പെട്ട പൈപ്പുകളിലൂടെയുണ്ടാകുന്ന ചോർച്ച, മീറ്റർ തകരാർ, മോഷണം തുടങ്ങിയവയാണ് വരുമാനച്ചോർച്ചക്ക് കാരണം. പ്രതിമാസം ഏകദേശം 15 കോടിയിലേറെ രൂപ ഈയിനത്തിൽ നഷ്ടമാകുന്നെന്നാണ് കണക്ക്.
ആകെ ഉൽപാദിപ്പിക്കുന്ന ജലത്തിെൻറ അളവും വിതരണ ശൃംഖല വഴി ഉപഭോക്താവ് ഉപയോഗിക്കുന്ന ജലത്തിെൻറ അളവും തമ്മിലെ വ്യത്യാസമാണ് വരുമാനരഹിത ജലമായി കണക്കാക്കുന്നത്. നിലവിൽ ഈ നഷ്ടം കൃത്യമായി കണക്കാൻ സംവിധാനമില്ലെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. മീറ്റർ തകരാർ, മോഷണം തുടങ്ങിയവ കാരണം 15 ശതമാനം ജലമാണ് നഷ്ടമാകുന്നതെന്നാണ് കണക്ക്. അതേസമയം, അന്തർദേശീയ തലത്തിൽ വരുമാനരഹിത ജലത്തിെൻറ അനുവദനീയമായ അളവായി കണക്കാക്കുന്നത് 20 ശതമാനമാണ്. കേരളത്തിൽ ഇതിെൻറ അളവ് ഇരട്ടിയാണ്.
ലൈനുകളിലെ ചോർച്ച കണ്ടെത്താൻ ജല അതോറിറ്റി മേഖലാടിസ്ഥാനത്തിൽ ലീക്ക് ഡിറ്റകഷ്ൻ ആൻഡ് സർവൈലൻസ് സ്ക്വാഡുകൾ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. രൂപവത്കരണ നടപടികളിലാണെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. നിലവിൽ ഗ്രൗണ്ട് മൈക്രോഫോണുപയോഗിച്ച് ചോർച്ച കണ്ടെത്താനുള്ള സംവിധാനം അതോറിറ്റിയുടെ തിരുവനന്തപുരത്തെ ഓഫിസിൽ മാത്രമാണുള്ളത്. മേഖലാടിസ്ഥാനത്തിൽ ഇത്തരം സംവിധാനമൊരുക്കുമൊരുക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. 10 ജല അേതാറിറ്റി സർക്കിളുകളിലെ പുനരുദ്ധരണ പ്രവൃത്തികൾക്ക് കിഫ്ബിയിൽ നിന്ന് 382.64 കോടി രൂപയുടെ അനുമതിയായിട്ടുണ്ടെന്നും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.