തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസ് ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെങ്കിൽ സർക്കാർ ഇടെപടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇൗ ഉറപ്പ് . പറവൂരിൽ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പ്രവർത്തകരുടെ അറസ്റ്റ് വിഷയത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന് അമീർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ഹാദിയ വിഷയം എൻ.െഎ.എക്ക് വിടണമെന്നത് സർക്കാർ നിലപാടല്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സംഘ്പരിവാർ, ഫാഷിസ്റ്റ് ഭീഷണി നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. മെഡിക്കൽ പ്രവേശനത്തിന് മുസ്ലിം സംഘടനകളുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു കോളജിെൻറ വിഷയത്തിൽ കോടതിയിൽനിന്ന് അനുകൂല വിധി വന്നിരുന്നു. അതിൽ അപ്പീൽ പോകും. ഇത്തരം വിഷയങ്ങളിൽ മുതലെടുപ്പിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അമീറിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഒാഫിസിലായിരുന്നു കൂടിക്കാഴ്ച. ജമാഅത്തെ ഇസ്ലാമി മേഖല സെക്രട്ടറി എം. മെഹബൂബും അമീറിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.