മലപ്പുറം: കക്കാടംപൊയിലിലെ തെൻറ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ ഇടപെടലുമാണെന്ന് പി.വി. അൻവർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരനായ മുരുകേശ് നരേന്ദ്രനും കുടുംബത്തിനും നിലമ്പൂർ അമരമ്പലത്ത് റീഗൽ എസ്റ്റേറ്റ് എന്ന പേരിൽ തോട്ടഭൂമിയുണ്ട്. ഇതുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തിൽ താൻ മധ്യസ്ഥത വഹിച്ചതാണ് വിരോധത്തിന് കാരണം.
മധ്യസ്ഥതയിൽനിന്ന് പിൻവാങ്ങാൻ മുരുകേശ് നരേന്ദ്രൻ തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ബന്ധുക്കളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഇയാളുടെ ശ്രമം താൻ എതിർത്തതാണ് എതിർപ്പിന് കാരണം. മുരുകേശ് നരേന്ദ്രന് പിന്നിൽ ചരട് വലിക്കുന്നത് മുൻമന്ത്രി ആര്യാടൻ മുഹമ്മദും മകൻ ഷൗക്കത്തുമാണ്. പാർക്കുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതായപ്പോഴാണ് ആേരാപണങ്ങളുമായി രംഗത്തുവന്നതെന്ന് പി.വി. അൻവർ പറഞ്ഞു.
പാർക്ക് സ്ഥിതി െചയ്യുന്നത് പരിസ്ഥിതിലോല പ്രദേശത്തല്ല. കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പാർക്ക് നിൽക്കുന്ന കൂടരഞ്ഞി വില്ലേജ് പരിസ്ഥിതിലോല പ്രദേശത്തിന് പുറത്താണ്. പാർക്കിന് പഞ്ചായത്തിെൻറ എൻ.ഒ.സി ലഭിച്ചിട്ടുണ്ട്. പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടാകാം. അതിൽ ക്ഷമ ചോദിക്കുന്നു. ക്രമവത്കരിക്കാൻ പണം ഇൗടാക്കിയത് പിഴയായി കാണാനാവില്ല.
വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയിൽ നീരുറവ തടഞ്ഞുനിർത്തുകയോ തടയണ നിർമിക്കുകയോ ചെയ്തിട്ടില്ല. അവിടെ പണിതത് ഒരു ചെറിയ തടാകം മാത്രമാണ്. തടാകം നിൽക്കുന്ന സ്ഥലത്ത് നീരുറവ ഇല്ലെന്ന് വില്ലേജ് ഒാഫിസറുടെ റിപ്പോർട്ടുണ്ട്. റവന്യൂ ഭൂമിയിലെ നിർമിതിയെക്കുറിച്ച് പരിശോധിക്കാൻ ഡി.എഫ്.ഒക്ക് അധികാരമില്ല. നിർമാണം പൊളിച്ചുമാറ്റാൻ ജില്ല കലക്ടറുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി.
ഹരീഷ് വാസുദേവനെതിരെ പരാതി നൽകി
മലപ്പുറം: സ്വകാര്യ ചാനലിൽ നടത്തിയ ചർച്ചയിൽ അഡ്വ. ഹരീഷ് വാസുദേവൻ തനിക്കെതിരെ നടത്തിയ പ്രയോഗങ്ങൾക്കെതിരെ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതായി പി.വി. അൻവർ എം.എൽ.എ അറിയിച്ചു. തരംതാണ പദപ്രേയാഗങ്ങളാണ് നടത്തിയത്. ഇക്കാര്യത്തിൽ നിയമനടപടി ആലോചിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.