തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫിസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ചായകുടിക്ക് മാത്രമാണ് ഇന്ത്യന്‍ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കിയത്.
ഒരു മാസം ശരാശരി രണ്ടു ലക്ഷം രൂപ വീതമാണ് ചെലവ്. പ്രവൃത്തിദിനങ്ങള്‍ കണക്കാക്കിയാല്‍ പ്രതിദിനം 10,000 രൂപ വീതം ചായക്കും കടിക്കുമായി നീക്കിവെക്കുന്നതായാണ് കണക്കുകള്‍.
ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നുള്ള ചായയുടെയും കടിയുടെയും കുടിശ്ശിക ബില്ലുകള്‍ തീര്‍പ്പാക്കാനാണ് 6,05,434 രൂപ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.