തൃശൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ.വി. ബലറാം (72) അന്തരിച്ചു. പൂങ്കുന്നം രാംനഗറിലുള്ള വസതി യിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. രാവിലെ അവശനിലയിൽ കണ്ട അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്ര ിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് തവണ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ബലറാം, ശ്വാസകോശസംബന്ധമായ രോഗ ത്തിനും ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.
1947 നവംബർ പത്തിന് ഗുരുവായൂർ വെള്ളൂർ വീട്ടിൽ പരേതരായ ടി.രാമൻനായരുടെയും, വെള്ളൂർ ചിന്നമ്മു അമ്മയുടെയും മകനായി ജനിച്ചു. കെ.കരുണാകരെൻറ നേതൃത്വത്തിൽ ഡി.ഐ.സി രൂപവത്കരിച്ചപ്പോഴും എൻ.സി.പിയിൽ ലയിച്ചപ്പോഴും ബലറാം കരുണാകരനൊപ്പമായിരുന്നു. കോൺഗ്രസിൽ മടങ്ങിയെത്തിയശേഷം ഡി.സി.സി പ്രസിഡൻറായി.
1996ലും 2001ലും വടക്കാഞ്ചേരിയിൽനിന്ന് എം.എൽ.എയായി. കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ, എ.കെ. ആൻറണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് മുരളീധരനുവേണ്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു. 2004ൽ കോഴിക്കോട് പാർലമെൻറ് സീറ്റിൽ മത്സരിെച്ചങ്കിലും എം.പി വീരേന്ദ്രകുമാറിനോട് തോറ്റു. 2006 ൽ കുന്നംകുളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചതിലും പരാജയപ്പെട്ടു.
ഭാര്യ: പരേതയായ ഡോ.കാഞ്ചന. മക്കൾ ലക്ഷ്മി(കമ്പ്യൂട്ടർ എൻജിനീയർ, യു.എസ്), ദീപ(കോയമ്പത്തൂർ). മരുമക്കൾ: വിനു(കമ്പ്യൂട്ടർ എൻജിനീയർ യു.എസ്.), ഷിറിൽ(ബിസിനസ്, കോയമ്പത്തൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.