തിരുവനന്തപുരം: പന്തീരാങ്കാവിൽ യു.എ.പി.എ കുറ്റം ചുമത്തിയ കേസ് ഹൈകോടതിയിൽ വരുേമ ്പാൾ മാത്രമായിരിക്കും ശരിയായ നിഗമനത്തിലെത്താനാകൂവെന്ന് എൽ.ഡി.എഫ് കൺവീനർ എ. വ ിജയരാഘവൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും ജില്ല കോടതി ജാമ്യം നിഷേധിച്ചത്. യു.എ.പി.എയുമായി ബന്ധപ്പെട്ട നിയമമായതിനാൽ ഹൈകോടതിയിൽ എത്തുേമ്പാൾ മാത്രമായിരിക്കും കൃത്യമായ വിലയിരുത്തലും തീരുമാനവും വരാൻ സാധ്യതയുള്ളൂ.
യു.എ.പി.എ ചുമത്തുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. മുഖ്യമന്ത്രിയും ആ നിലപാട് തന്നെയാണ് സ്വീകരിച്ചതും. ലേഖനത്തിൽ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥനിലപാടായിരിക്കും പറഞ്ഞിട്ടുണ്ടാവുക. - വിജയരാഘവൻ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജയരാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.