തിരുവനന്തപുരം: ഗവർണറും സർക്കാറും ചേർന്ന് നിയമസഭയെ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിൽക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ വി.സി പുനർനിയമനം കൊടുക്കാനുള്ള നീക്കത്തിന് ഗവർണർ കൂട്ടുനിന്നു. നിയമവിരുദ്ധമായ ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെച്ചു. നിയമസഭ കൂടുന്ന തീരുമാനം ഗവർണറും സർക്കാറും ചേർന്ന് വൈകിപ്പിച്ചു.
ഗവർണർ ഏതാനും കാലങ്ങളായി സംഘ്പരിവാറിന്‍റെ വക്താവിനെ പോലെയാണ് പെരുമാറുന്നത്. പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പി നേതാവിനെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെടുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇന്നലെ, നയപ്രഖ്യാപ പ്രസംഗത്തിൽ ഒപ്പിടില്ലെന്ന നിലപാട് ഗവർണർ എടുത്തു. എന്നാൽ, സർക്കാർ ഗവർണർക്ക് വഴങ്ങിക്കൊടുത്തു. പൊതുഭരണ സെക്രട്ടറിയെ പുറത്താക്കിയാണ് സർക്കാർ ഗവർണറെ അനുനയിപ്പിച്ചത് -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.