കോഴിക്കോട്: സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഉംറ വിസ നിരക്ക് വീണ്ടും വർധിപ്പിച്ചത് തീർ ഥാടകർക്ക് വലിയ ബാധ്യതയാകുന്നു. രണ്ടാഴ്ചക്കിടെ 11000ത്തോളം രൂപയാണ് ഇൗ ഇനത്തിൽ സൗ ദി സർക്കാർ വർധിപ്പിച്ചത്.
ഇക്കഴിഞ്ഞ ഹജ്ജിന് മുമ്പു വരെ 150 റിയാലായിരുന്നു (3000േത്താള ം രൂപ) ഉംറ വിസക്ക് സർവിസ് ചാർജായി ഈടാക്കിയിരുന്നത്. ഹജ്ജ് സീസൺ കഴിഞ്ഞതോെട ഇത് 400 റിയാലാക്കി (8000 രൂപ) ഉയർത്തി.
കഴിഞ്ഞ ദിവസം ഇതു വീണ്ടും 700 റിയാലാക്കി (14,000 രൂപ) ഉയർത്തി. ഒപ്പം കർശന നിബന്ധനകളുമുണ്ട്. ഓരോ തീർഥാടകെൻറയും താമസത്തിന് മക്കയിലും മദീനയിലും ഹോട്ടൽ റൂം ബുക്ക്ചെയ്തതിെൻറ റിസർവേഷൻ നമ്പറും, തീർഥാടകന് സഞ്ചരിക്കേണ്ട വാഹനം ബുക്ക് ചെയ്തതിെൻറ റിസർവേഷൻ നമ്പറും സമർപ്പിച്ചാൽ മാത്രമേ വിസ അനുവദിക്കുകയുള്ളൂ.
ഹോട്ടൽമുറിയുടെയും യാത്രാവാഹനത്തിെൻറയും രേഖകൾ കർക്കശമാക്കുന്നതോടെ ട്രാവൽ ഏജൻസികൾ തീർഥാടകരിൽനിന്ന് ഈടാക്കുന്ന സംഖ്യ ഇതേ തോതിൽ വർധിപ്പിക്കും. ഒപ്പം വിസ ചാർജും വർധിക്കുന്നതോടെ തീർഥാടനത്തിെൻറ ചെലവ് വല്ലാതെ വർധിക്കും. ട്രാവൽ ഏജൻറുമാർ ഇതുവരെ ഈടാക്കിയിരുന്നത് 55,000 മുതൽ 65,000 വരെയായിരുന്നുവെങ്കിൽ ഇതിലും 10,000 രൂപയെങ്കിലും കൂടുതൽ നൽകേണ്ടിവരും. ഇത് ഉംറ തീർഥാടന മേഖലയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.