തിരുവനന്തപുരം: ധൂർത്തിെൻറയും കാപട്യത്തിെൻറയും പര്യായമായി മാറിയ ലോക കേരളസഭ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജനപ്രതിനിധികളും യു.ഡി.എഫ് അനുകൂല പ്രവാസിസംഘടന പ്രതിനിധികളും സമ്മേളനത്തിൽ പെങ്കടുക്കില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങള്‍ തുടങ്ങാൻ ഇവിടെയെത്തിയ രണ്ടു പ്രവാസികള്‍ക്ക് ഭരണകക്ഷിക്കാരുടെയും അധികൃതരുടെയും പീഡനം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ രണ്ടു പ്രവാസികള്‍ക്കും മരണശേഷം പോലും നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ കാപട്യത്തിന് കുടപിടിക്കാന്‍ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തില്‍നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ രാജിെവച്ചത്. രാജിവെച്ച സാഹചര്യം ഇന്നും നിലനിൽക്കുകയാണ്.
ഒന്നാം ലോക കേരളസഭയിലെ തീരുമാനങ്ങളിൽ ഒരെണ്ണംപോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ലോക കേരളസഭക്കായി സെക്രട്ടേറിയറ്റ് രൂപവത്കരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് 16.5 കോടിരൂപ െചലവാക്കി പുനർനിർമിച്ചതും മാത്രമാണ് ആകെ നടന്ന രണ്ടുകാര്യങ്ങള്‍. ആദ്യ കേരളസഭ ചേരുന്നതിന് 1.85 കോടി രൂപ െചലവില്‍ രണ്ടുവര്‍ഷം മുമ്പ് മോടിപിടിപ്പിച്ചിരുന്ന ഹാളാണ് 16.5 കോടി െചലവാക്കി വീണ്ടും മോടികൂട്ടിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇൗ ധൂർത്ത്. വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പായിട്ടിെല്ലന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.