മുല്ലപെരിയാർ ഡാം
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 115.35 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശനിയാഴ്ച രാവിലെ സെക്കൻഡിൽ 2650 ഘന അടിയായി ഉയർന്നു. ഇത് വൈകുന്നേരത്തോടെ സെക്കൻഡിൽ 3500 ഘന അടിയിലെത്തി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 256 ഘന അടി ജലമാണ് ഒഴുകുന്നത്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലം ഒഴുകുന്ന തേക്കടിയിലെ കനാലിന്റെ മൺതിട്ട ഇടിഞ്ഞു. കുമളി മേഖലയിൽ പെയ്യുന്ന മഴവെള്ളം ഒഴുകിയെത്തുന്ന തേക്കടി കനാലിനു സമീപത്തെ മൺതിട്ടയാണ് മഴവെള്ളപ്പാച്ചിലിൽ തകർന്നത്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 932 മില്ലി മീറ്ററും പെരിയാർ വനമേഖലയിൽ 117.4 മില്ലി മീറ്ററും മഴയാണ് വെള്ളിയാഴ്ച പെയ്തത്. കുമളി ഉൾപ്പെടുന്ന ജനവാസ മേഖലയിൽ 89 മില്ലിമീറ്റർ മഴ പെയ്തു. ഈ ജലവും മുല്ലപ്പെരിയാർ കനാലിലേക്കാണ് ഒഴുകി എത്തുന്നത്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ശനിയാഴ്ച പകലും തുടർന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും മഴ തുടരുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.