തിരുവനന്തപുരം/കന്യാകുമാരി: ജ്യൂസെന്ന് കരുതി പ്ലാസ്റ്റിക് ബോട്ടിലിൽ വെച്ചിരുന്ന മണ്ണെണ്ണ എടുത്ത് ആരും കാണാതെ കുടിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന പളുകൻ ദേവികോട് പനച്ചങ്കാലയിൽ അനിൽ-അരുണ ദമ്പതികളുടെ ഇളയ മകൻ ആരോൺ (2) ആണ് മരിച്ചത്.
മരത്തിൽനിന്ന് വീണ് അനങ്ങാൻ പറ്റാത്ത നിലയിലുള്ള അനിലിനെ ഭാര്യ അരുണ ശുശ്രൂഷിക്കുന്നതിനിടയിലാണ് കളിച്ചുകൊണ്ട് നിന്ന കുഞ്ഞ് അടുക്കളയിൽ പോയി മണ്ണെണ്ണ കുടിച്ചത്. ഉടനെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിരുദ്ധ് (നാല്) സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.