കൊല്ലം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തടഞ്ഞു. പ ട്ടികയിൽ ഉൾപ്പെട്ട 49 പേരിൽ 32 പേരും പരാതി ഉന്നയിച്ചതിനാൽ സ്ഥലംമാറ്റം താൽക്കാലികമാ യി നിർത്തിവെക്കാൻ ശനിയാഴ്ച ഉത്തരവിറങ്ങി. കഴിഞ്ഞ ജൂണിൽ ഗതാഗത കമീഷണർ ഇറക്കിയ എ.എം. വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവും വിവാദങ്ങളെതുടർന്ന് റദ്ദാക്കിയിരുന്നു. ജൂൺ 15ന് പു റത്തിറങ്ങിയ ഉത്തരവ് മന്ത്രി 17ന് റദ്ദാക്കി. സമാന സ്ഥിതിയാണ് ഗതാഗത കമീഷണർ സുധേഷ് കുമാർ പുറത്തിറക്കിയ സ്ഥലംമാറ്റ പട്ടികയിലുമുള്ളത്. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ ഇതര ജില്ലകളിലേക്ക് മാറ്റി. തെക്കൻ ജില്ലകളിലുള്ളവർക്ക് വടക്കൻ ജില്ലകളിലേക്കും തിരിച്ചുമാണ് മാറ്റം.
സ്ഥലംമാറ്റത്തിലെ ക്രമക്കേടുകൾ വ്യക്തമാക്കി കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പരാതി നൽകിയിരുന്നു. തുടർന്നാണ്, മന്ത്രി ഉത്തരവ് തടഞ്ഞത്. സ്ഥലംമാറ്റത്തിന് പണം നൽകണെമന്ന് പല ഇടനിലക്കാർ വഴി ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാതിരുന്ന എം.വി.ഐമാരെയാണ് വൈരാഗ്യബുദ്ധിയെന്ന് തോന്നിക്കുംവിധം സ്വന്തം ജില്ലകളിൽനിന്ന് അകലത്തേക്ക് സ്ഥലംമാറ്റിയതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സ്ഥലംമാറ്റം അടിയന്തരമായി റദ്ദ് ചെയ്ത് ഉത്തരവ് ഇറങ്ങാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ജൂണിൽ എ.എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതിന് സമാന സാഹചര്യം നിലനിൽക്കുന്നതിലാണ് അടിയന്തരമായി സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റം ഇത്തവണ ഓൺലൈനായി നടത്തണമെന്ന് ഗതാഗതമന്ത്രി നിർദേശിച്ചിരുന്നു. ഓൺലൈൻ സംവിധാനം പ്രവർത്തനരഹിതമെന്നാണ് അന്ന് ഗതാഗത കമീഷണർ അറിയിച്ചത്. ഓൺലൈൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ മന്ത്രി നേരിട്ടു വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവിടെ കുഴപ്പം ഒന്നുമില്ലെന്ന് വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.