തിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്തിനെയാണ് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും മാറ്റിയത്.
മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമനം ലഭിച്ചത്. പ്രശാന്തിനെ മാറ്റി ഡി.ജി.പി ഇന്ന് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു. ഇടത് സംഘടന നേതാവായിരുന്നു പ്രശാന്ത്. ഇടത് സംഘടനയിലുള്ള ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചത് സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.
15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു. വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരമേറ്റതിന് പിന്നാലെയാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2023 ഡിസംബറിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.