കുന്നംകുളം: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി തൃശൂർ ജില്ല മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് കുന്നംകുളം കോടതിയിൽ രഹസ്യമൊഴി നൽകി. തിങ്കളാഴ്ച വൈകീട്ടാണ് കുന്നംകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. കോടതി പിരിയുംവരെ കാത്തിരുന്ന ശേഷം 4.40ഓടെ മജിസ്ട്രേറ്റ് എൽ. ജയന്തന്റെ ചേംബറിലെത്തിയാണ് മൊഴി നൽകിയത്. 40 മിനിറ്റ് നീണ്ടു. തുടർന്ന് പുറത്തുവന്ന സതീഷ്, പറയാനുള്ളതെല്ലാം മൊഴിയായി നൽകിയെന്നും മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നും പ്രതികരിച്ചു.
തൃശൂരിൽനിന്ന് പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ഇദ്ദേഹം സ്വന്തം വാഹനത്തിൽ എത്തിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ ആറ് ചാക്കുകളിലായി ഒമ്പതുകോടി രൂപ എത്തിച്ചെന്ന് തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.