ഹനാൻ

മൊബൈൽ ഷോപ്പിലെ മോഷണം: പ്രതി അറസ്റ്റിൽ

നിലമ്പൂർ: ചന്തക്കുന്നിലെ മൊബൈൽഷോപ്പിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മമ്പാട് സ്വദേശി പൈക്കാടൻ ഹനാനെയാണ് (19) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഫെസ്റ്റിന്‍റെ ഭാഗമായി ഷോപിനു മുൻവശത്ത് പ്രദർശനത്തിനുവെച്ച 8,000 രൂപയോളം വിലവരുന്ന, ഫോണിന്റെ അനുബന്ധ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. ഷോപ് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പിടിയിലാവുകയായിരുന്നു. ട്രെയിനിൽ എറണാകുളത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. മോഷണവസ്തുക്കൾ ഇയാളിൽനിന്ന് കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതി റിമാന്റ് ചെയ്തു. നിലമ്പൂർ എസ്.ഐ തോമസ് കുട്ടി ജോസഫ്, സി.പി.ഒമാരായ കെ. പ്രിൻസ്, ജിതിൻ, അനസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Theft in Mobile Shop- Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.