ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 81 വർഷം കഠിന തടവ്

പെരിന്തൽമണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 40കാരന് 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ്‌ ആഷിഖിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും ഉത്തരവായി.

സമാനമായ കേസിൽ ഇയാൾക്ക് ഏതാനും ദിവസം മുമ്പ് ഇതേ കോടതി 61 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മദ്റസ അധ്യാപകനായ പ്രതി സ്വന്തം വീട്ടിൽ വെച്ചാണ് 11കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. 2019 ഏപ്രില്‍ 24 മുതല്‍‌ 26 വരെയുള്ള തീയതികളിലാണ് സംഭവം. പൊലീസിന്റെ അപേക്ഷ പ്രകാരം സ്പീഡ് ട്രയൽ നടത്തിയാണ് വിചാരണ പൂർത്തിയാക്കിയത്.

പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    
News Summary - The accused who sexually assaulted the girl was sentenced to 81 years of rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.