സ്ത്രീവിരുദ്ധ പരാമർശവുമായി ബി.ജെ.പി നേതാവ് ടി.ജി. മോഹൻദാസ്

തൃശൂർ: സ്ത്രീവിരുദ്ധ പരാമർശവുമായി ആർ.എസ്.എസ് സൈദ്ധാന്തികനും ബി.ജെ.പി നേതാവുമായ ട ി.ജി. മോഹൻദാസ്. േകാവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തെൻറ ട്വിറ്റർ ഹാൻഡിലിലിട്ട പോസ്റ്റാണ് വിവാദമാകുന്നത്.

‘പയ്യൻമാർ ശല്യം ചെയ്താൽ പെണ്ണുങ്ങൾ ആസ്വദിക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതി‍െൻറ ഭാഗമായി 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ‘65 കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ... ഇല്ലേ?’-എന്നായിരുന്നു മോഹൻദാസി‍െൻറ ആദ്യ ട്വീറ്റ്.

‘ഞാൻ പറഞ്ഞത് സത്യമാണ്. 55-75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല’ എന്ന രണ്ടാം ട്വീറ്റാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

Tags:    
News Summary - tg mohandas tweet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.