Posted On
date_range Updated On
date_range സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കവെ പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു
അടൂർ: ഏഴംകുളത്ത് പിഞ്ചുകുഞ്ഞിനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസുകാരനായ കൊച്ചു റോഡ് കിഴക്കേതിൽ ഷിഹാദിന്റെയും ഷാഹിനയുടേയും മകൻ മുഹമ്മദ് റംസാനാണ് നായയുടെ കടിയേറ്റത്ശ വൈകീട്ട് മൂന്നിനാണ് സംഭവം.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കൂട്ടമായി എത്തിയ നായകൾ ആക്രമിച്ചത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് കുട്ടിയുടെ മാതാവും ഓടിക്കൂടിയ അയൽവാസികളും ചേർന്ന് നായ്ക്കളെ ഓടിച്ചു കളയുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞിന് ശരീരമാസക ലം കടിയേറ്റിരുന്നു. തലയിലുംപുറത്തും, കവിളിലും സാരമായ കടിയേറ്റിരുന്നു. പ്രദേശത്ത് കുറെ നാളായി തെരുവ് നായ ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.