തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തലസ്ഥാനം വിട്ടത് ട്രിപ്പിൾ ലോക്ഡൗൺ സമയത്തെന്ന് വ്യക്തമാകുന്നു. സ്വപ്നയുടെ ഫോണിെൻറ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്നാണ് സ്വർണം പിടികൂടിയ ദിവസം ഇവർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്. സ്വർണം പിടികൂടിയ ജൂലൈ അഞ്ചിന് സ്വപ്ന തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിരുന്നെന്നാണ് കോൾ ലിസ്റ്റിൽനിന്ന് വ്യക്തമാകുന്നത്. അഞ്ചിന് ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് രാവിലെയോടെ സരിത്തിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
ഈ സമയത്ത് സെക്രേട്ടറിയറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിെൻറ ഫ്ലാറ്റിൽനിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിൽ സ്വപ്നക്കും വാടകമുറിയുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ജൂലൈ നാലിന് സ്വപ്ന അമ്പലംമുക്കിലെ ഫ്ലാറ്റിൽനിന്ന് കുടുംബസമേതം പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. അവിടെനിന്ന് സ്വപ്ന എത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലാണെന്ന് ടവർ ലൊക്കേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു.
സ്വപ്ന തിരുവനന്തപുരത്തുനിന്ന് എറണാകുളം വഴി ബംഗളൂരുവിലേക്ക് പോയതായാണ് പറയുന്നത്. ടവർ ലൊക്കേഷൻ നൽകുന്ന വിവരം ശരിയാണെങ്കിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്ന തിങ്കളാഴ്ചയാണ് അവർ തിരുവനന്തപുരം വിട്ടത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.