കോഴിക്കോട്: കേദാർനാഥിലെ രുദ്ര ഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്വാമി സന് ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭഗവത്ഗീതയിലെ കർമ്മയോഗത്തിൽ നിന്നുള്ള ഒരു ശ്ലോകം ഉദ്ധരിച്ച് അതിെൻറ സാരം വിശദീകരിച്ചു കൊണ്ടാണ് മോദിയുടെ പേരെടുത്തു പറയാതെയുള്ള പരിഹാസം.
“കർമ്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ’’
എന്ന ശ്ലോകമാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ കുറിച്ചത്.
‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ ) എന്നറിയപ്പെടുന്നു. ’(ഗീത കർമ്മയോഗം) എന്ന് ശ്ലോകത്തിെൻറ അർഥവും അദ്ദേഹം നൽകിയിട്ടുണ്ട്.
നൂറ് കണക്കിന് ആളുകളാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് പങ്കിട്ടത്. സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിച്ചും മോദിയെ വിമർശിച്ചുമായി നിരവധി കമൻറുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.