കൊട്ടിയം: ഇടതുമുന്നണി ഭരിക്കുന്ന സഹകരണബാങ്കിെൻറ ജപ്തി ഭീഷണിയെതുടർന്ന് ഗൃഹനാ ഥൻ തൂങ്ങിമരിച്ചു. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം ഗോപികഭവനത്തിൽ സുനിൽകുമാറാണ ് (40) ബുധനാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
ആശാരിപ്പണിക്കാര നായ സുനിൽ കുമാർ 2010 ൽ വീട് നിർമാണത്തിനായി തൃക്കോവിൽവട്ടം സർവിസ് സഹകരണബാങ്കിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് മൂന്നുലക്ഷം രൂപയായി വായ്പ പുതുക്കി.
കഴിഞ്ഞ 20ന് ബാങ്ക് അധികൃതർ ജപ്തി നോട്ടീസയച്ചു. മുതലും പലിശയും ചേർത്ത് 5,12,950 രൂപ ഏഴുദിവസത്തിനകം അടച്ചില്ലെങ്കിൽ വീടും വസ്തുവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറഞ്ഞത്. പിന്നീട് ബാങ്കധികൃതർ വീട്ടിലെത്തി പലിശയിനത്തിൽ മൂന്ന് ലക്ഷം രൂപ ഉടൻ അടച്ചാൽ ജപ്തി നടപടി ഒഴിവാക്കാമെന്ന് അറിയിച്ചു.
തുക കണ്ടെത്താനാകാതെ വന്നതോടെയാണ് സുനിൽകുമാർ ആത്മഹത്യ ചെയ്തത്. അയച്ചത് ജപ്തിനോട്ടീസല്ലെന്നും കുടിശ്ശിക തീർക്കാനുള്ള അറിയിപ്പായിരുന്നെന്നുമാണ് ബാങ്കധികൃതരുടെ വാദം. സുനിൽകുമാറിെൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മായ. മക്കൾ: ഗോപിക (പ്ലസ് ടു വിദ്യാർഥിനി), മഹിമ (എട്ടാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.